ന്യൂഡൽഹി: ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന പരാതിയിലെ അന്വേഷണം അട്ടിമറിക്കുന്നതായി പരാതിക്കാരി. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിക്കാരിയായ ഡിവൈഎഫ്ഐ വനിതാ നേതാവ് സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നല്കിയ പരാതിയിൽ ശശിയുടെ ശബ്ദരേഖയുമുണ്ട്. എന്നാൽ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് കാര്യമായി നടപടിയുണ്ടാകില്ലെന്നാണ് സൂചന.
ഡിവൈഎഫ്ഐ ജില്ല കമ്മിറ്റി അംഗമാണ് പരാതിക്കാരിയായ യുവതി. വനിതാ നേതാവ് ആദ്യം ബൃന്ദ കാരാട്ടിന് പരാതി നല്‍കിയിരുന്നു. നടപടി വരാത്തതിനാല്‍ സീതാറായം യെച്ചൂരിക്കും പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് അവൈലബിള്‍ പിബി ചേര്‍ന്ന ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്.
അന്വേഷണത്തിനായി രണ്ടംഗ കമ്മിറ്റിയെയും പാർട്ടി നിയോഗിച്ചിരുന്നു. മന്ത്രി എകെ ബാലനും പികെ ശ്രീമതി ടീച്ചറിനുമായിരുന്നുമായിരുന്നു അന്വേഷണത്തിന്റെ ചുമതല. ഈ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്.
പാർട്ടി അന്വേഷണം നടക്കുന്നതിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പവും അന്വേഷണക്കമ്മീഷൻ അംഗം മന്ത്രി എകെ ബാലനൊപ്പവും ശശി വേദി പങ്കിട്ടിരുന്നു. ഇത് ഏറെ ചർച്ചകൾക്ക് വഴവെച്ചിരുന്നു. പാർട്ടി അന്വേഷണം പ്രഖ്യാപിച്ചതിന് ശേഷവും ശശി പാർട്ടി പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്നു. ഇക്കാരണങ്ങളാണ് വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിക്കാൻ യുവതിയെ പ്രേരിപ്പിച്ചത്.