പത്തനംതിട്ട: ശബരിമലയിലെ പ്രധാന പ്രസാദമായ അരവണയുടെ പേറ്റന്റ്റ് സിംഗപൂർ കമ്പനിക്ക് നൽകാൻ നീക്കം. സിംഗപൂരിലെ കൂവോക്ക് ഓയിൽസ് ആൻഡ് ഗ്രെയിൻസ് എന്ന കമ്പിനിയാണ് അരവണയുടെ പേറ്റന്റിനായി കൊൽക്കത്തയിലെ പേറ്റന്റ്സി ട്രൈബ്യൂണലിൽ അപേക്ഷ നൽകിയത്.
ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും മൗനസമ്മതതോടെയാണ് നീക്കം. സിംഗപ്പൂർ കമ്പനി പേറ്റന്റ്സി സ്വന്തമാക്കിയാൽ, ദേവസ്വം ബോർഡിന് അരവണ എന്ന പേര് ഉപയോഗിക്കാൻ പണം നൽകേണ്ടിവരും.
അരവണ എന്ന പേര് സിംഗപ്പൂർ കമ്പനിക്ക് നൽകരുതെന്നാവശ്യപ്പെട്ട് ക്ഷത്രിയ ക്ഷേമസഭ കൊൽക്കത്തയിലെ ട്രിബ്യൂണലിൽ പരാതി നൽകി.