തിരുവനന്തപുരം : സ്ത്രീവിരുദ്ധവും ശാസ്ത്രവിരുദ്ധവും ദലിത് വിരുദ്ധവുമായ അധികാര സ്ഥാപനങ്ങളുടെ നേരെ ഉയരുന്ന ചെറുത്തു നിൽപ്പെന്ന് കൊട്ടിഘോഷിച്ച് റീ ലോഞ്ച് ചെയ്ത് ഇറക്കിയ സിപിഎം അനുകൂല പോർട്ടലിന്റെ ഫൗണ്ടർ എഡിറ്റർക്കു നേരേ മീ ടൂ ആരോപണം. സിപിഎം അനുകൂല സൈബർ പോർട്ടലായ മലയാളത്തിന്റെ ഫൗണ്ടർ എഡിറ്ററും പ്രമുഖ ഇടത് സൈബർ ആക്ടിവിസ്റ്റുമായ സെബിൻ എബ്രഹാം ജേക്കബ്ബിനെതിരെയാണ് ഗുരുതരമായ ലൈംഗിക ആരോപണവുമായി പെൺകുട്ടി രംഗത്തെത്തിയത്.
മുൻപ് ഈ പോർട്ടലിൽ ലേഖനങ്ങൾ എഴുതിയ പെൺകുട്ടിയാണ് ആരോപണവുമായി രംഗത്തെത്തിയത്. സെബിൻ എഡിറ്ററായിരുന്ന സമയത്ത് തന്നെ ലൈംഗിക ആക്രമണത്തിന് വിധേയ ആക്കിയിരുന്നെന്ന് പെൺകുട്ടി ആരോപിക്കുന്നു. ഇത് തുറന്ന് പറഞ്ഞ് പോസ്റ്റിട്ടപ്പോൾ അത് പ്രണയമായിരുന്നു എന്ന് ഇൻബോക്സിൽ പറഞ്ഞ് മറ്റൊരു വയലൻസ് കൂടി ചെയ്തു എന്നും ഇവർ പറയുന്നു.ഇതേ സൈറ്റിന്റെ പിന്നിൽ പ്രവർത്തിച്ചിരുന്ന മറ്റൊരു ഇടതുപക്ഷ സൈബർ സഖാവായ ക്രിസ്പിൻ ജോസഫ് എന്നയാളും തന്നോട് മോശമായി പെരുമാറിയെന്നും പെൺകുട്ടി പറയുന്നു.
പോർട്ടലിന്റെ പുതിയ എഡിറ്റർ വിശാഖ് ശങ്കറിനെ ടാഗ് ചെയ്തുകൊണ്ടാണ് പെൺകുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തെറ്റ് സമ്മതിച്ച് മാപ്പ് പറയുകയും പോർട്ടൽ പരസ്യ പ്രസ്താവന നടത്തുകയും ചെയ്തല്ലാതെ നിർത്താനുദ്ദേശ്യമില്ലെന്നും പെൺകുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
#metooഡിയര്‍ Vishak Sankarഇപ്പോഴാണ് മലയാള്.അം തിരിച്ചുവരുന്നു എന്ന് നിങ്ങളെഴുതിയ കുറിപ്പ് കാണുന്നത്. 'മലയാളം…
Posted by Kunjila Mascillamani on Tuesday, November 6, 2018
#metooVishak Sankarസെബിന് അബ്രഹാം ജേക്കബില്‍ നിന്നു നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെക്കുറിച്ച് പറഞ്ഞുകൊണ്ട്…
Posted by Kunjila Mascillamani on Wednesday, November 7, 2018
#metooVishak Sankar ഇടതുപക്ഷ സഹയാത്രികരില്‍നിന്നുള്ള ലൈംഗിക അതിക്രമ കേസുകള്‍ നിങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്…
Posted by Kunjila Mascillamani on Friday, November 9, 2018
അതേസമയം വിഷയത്തെ അവഗണിച്ച് സെബിനെ രക്ഷിക്കാനാണ് ഇടത് സൈബർ ലോകം ശ്രമിക്കുന്നതെന്ന് ആരോപണം ഉയരുന്നുണ്ട് . സ്ത്രീവിരുദ്ധതയ്ക്കെതിരെ പടവാളോങ്ങുന്നവരെന്ന് സ്വയം വിശേഷിപ്പിക്കുന്നവർ പോലും വിഷയം കണ്ടില്ലെന്ന് നടിക്കുകയാണ്. ഈ മീടു ആരോപണത്തിൽ സെബിൻ എബ്രഹാം ജേക്കബ്ബും ഇതുവരെ പ്രതികരിച്ചിട്ടില്ല. സിപിഎമ്മിലെ ഉന്നത നേതൃത്വവുമായും മന്ത്രിമാരുമായും അടുത്ത ബന്ധമുള്ളയാളാണ് ഇയാൾ. മറുനാടൻ മലയാളി , നാരദ തുടങ്ങിയ ഓൺലൈൻ പോർട്ടലുകളിൽ എഡിറ്റോറിയൽ വിഭാഗം കൈകാര്യം ചെയ്തിരുന്ന ആളുമാണ് ഇദ്ദേഹം.