തിരുവനന്തപുരം : അയ്യപ്പ ഭക്തനും ശബരി മല കർമ്മ സമിതി പ്രവർത്തകനുമായ സജീവനോട് സിപിഎം പക തീർത്തതാണെന്ന് അമ്മ ജനം ടി വിയോട്. മകനും തങ്ങളും മുൻ സി പി എം പ്രവർത്തകർ ആയിരുന്നു. ശാരീരിക വൈകല്യമുള്ള മകന് വേണ്ടി പതിനൊന്ന് വർഷത്തോളമായി താൻ മല ചവിട്ടുകയാണ്. അയ്യപ്പന്റെ കടാക്ഷം കൊണ്ടാണ് തങ്ങളുടെ കുടുംബം മുന്നോട്ടു പോകുന്നതെന്നും അമ്മ പറഞ്ഞു.
മകനെ തല്ലുന്നത് തടയാൻ ശ്രമിച്ചതിന് പോലീസുകാർ തല പിടിച്ചു ചുവരിലിടിച്ചു . മരു മകളെ തള്ളി താഴെയിട്ടു . മകനെ കണ്മുന്നിൽ കൂടി വലിച്ചിഴച്ചു കൊണ്ട് പോയി .എല്ലാം വിശ്വാസ സംരക്ഷണത്തിനായി നാമജപ സമരത്തിൽ പങ്കെടുത്തതിന്റെ പേരിലാണ്.
സജീവന്റെ ജ്യേഷ്ട സഹോദരൻ പോളിയോ ബാധിതനായിരുന്നു .മകന്റെ അസുഖം മാറിയാൽ പതിനെട്ടു വർഷം മല ചവിട്ടാമെന്ന നേർച്ചയുണ്ടായിരുന്നു. ചിത്തിര ആട്ട വിശേഷ പൂജയ്ക്കു ശബരി മലയ്ക്ക് മക്കൾക്കൊപ്പം പോയി തിരിക്ജെത്തെത്തിയതിനു പിന്നാലെയാണ് അറസ്റ്റുണ്ടായത് സി പി എം പോലീസിനെ ഉപയോഗിച്ച് പക തീർക്കുകയാണെന്നന്നും സജീവന്റെ അമ്മ പറഞ്ഞു.