ആദ്യത്തെ കൊയ്ത്തിന് ശേഷമുള്ള ധാന്യങ്ങളും കായ്കനികളും ദേവാലയത്തിൽ കാണിക്കവെക്കുക എന്ന പുരാതന ആശയമാണ് കൊയ്ത്തുത്സവമായി ഇപ്പോഴും വർഷാവർഷം കൊണ്ടാടുന്നത്.അബുദാബിയിലെ മലയാളികളുടെ സംഗമം കൂടിയാണ് ഓരോ കൊയ്ത്തുത്സവങ്ങളും.രാവിലെ മുതൽ നടന്ന പ്രത്യേക പ്രാർഥനകളിലും വൈകീട്ട് നടന്ന ആഘോഷപരിപാടികളിലും പതിനായിരത്തോളം പേർ പങ്കെടുത്തു.യാക്കൂബ് മാർ ഏലിയാസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച പൊതു പരിപാടികളുടെ ഉദ്ഘാടനം മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ നിർവഹിച്ചു. കേരളത്തിന്റ തനത് ഭക്ഷണങ്ങളുമായി പൈലീസ് തട്ടുകട ,നസ്രാണി പലഹാരങ്ങൾ ,നാടൻ സോഡാ നരങ്ങവെള്ളവും കുലുക്കി സർബത്തും തുടങ്ങി എഴുപതോളം സ്റ്റാളുകൾകൊണ്ട് സമ്പന്നമായിരുന്നു ഈ വർഷത്തെ കൊയ്ത്തുത്സവം .കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള പലതരം മത്സരങ്ങൾ, നറുക്കെടുപ്പുകൾ എന്നിവയെല്ലാം ആഘോഷത്തിന്റെ ഭാഗമായി നടന്നു .ഇടവകാ അംഗങ്ങൾ പള്ളിയിലും താമസ്ഥലത്തും ഒത്തുകൂടിയാണ് ഭക്ഷണവിഭവങ്ങൾ തയാറാക്കിയത്. —