ന്യൂഡൽഹി : മുപ്പത്തിനാലു വർഷങ്ങൾക്ക് മുൻപ് നടന്ന സിഖ് വിരുദ്ധ കലാപത്തിനിടെ രണ്ട് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾക്ക് വധശിക്ഷ.കൂട്ടുപ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷയും ഡൽഹി പട്യാല കോടതി അഡീഷണൽ സെഷൻസ് ജഡ്ജി വിധിച്ചു.
1984 ലെ സിഖ് വിരുദ്ധ കൂട്ടക്കൊല കേസിൽ പ്രതിയായ യശ്പാൽ സിംഗിനാണ് വധശിക്ഷ വിധിച്ചത്.കൂട്ടുപ്രതി നരേഷ് ഷെരാവത്തിനാണ് ജീവപര്യന്തം ശിക്ഷ.ഇരുവർക്കും 35 ലക്ഷം രൂപ പിഴയും വിധിച്ചു.
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് ഡൽഹി മഹിപാൽപൂരിൽ കലാപം നടത്തി സിഖുകാരെ വധിച്ചുവെന്നാണ് കേസ്.മഹിപാൽപൂരിൽ കലാപം നടന്ന വേളയിൽ ഹർദേവ് സിംഗ്,അവതാർ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.കേസിൽ യശ്പാൽ സിംഗും,നരേഷും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ഇതാദ്യമായാണ് സിഖ് വിരുദ്ധ കലാപ കേസിൽ ഒരാൾക്ക് വധശിക്ഷ ലഭിക്കുന്നത്.