തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിൽ വരുന്ന പോസ്റ്റുകളും പൊലീസ് പരിശോധിക്കുന്നു.മതവിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന പേരിലാണ് പോസ്റ്റുകൾ നിരീക്ഷിക്കുന്നത്.
ഇത്തരത്തിൽ പ്രചാരണം നടത്തിയ 40 പേരെ പോലീസ് തിരിച്ചറിഞ്ഞതായും,എന്നാൽ ഇവർക്കെതിരെ ശക്തമായ വകുപ്പ് എങ്ങനെ ചുമത്താമെന്ന ആലോചനയിലുമാണ് സംസ്ഥാനത്തെ പൊലീസ് വൃത്തങ്ങൾ എന്നാണ് സൂചന.മതവിദ്വേഷം പ്രചരിപ്പിക്കുന്ന അറുനൂറോളം സന്ദേശങ്ങളാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ കണ്ടെത്തിയതെന്നാണ് പൊലീസിന്റെ വാദം.ഓരോരുത്തരും പ്രചരിപ്പിച്ച സന്ദേശങ്ങളുടെ ഗൗരവം നോക്കിയാവും ഐ.ടി. നിയമപ്രകാരം കേസെടുക്കുക.
മ്സംസ്ഥാന പോലീസിലെ സൈബർ സെല്ലാണ് ഇതുസംബന്ധിച്ച പരിശോധന നടത്തുന്നത്. അഞ്ചുവർഷം വരെ തടവും പത്തുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന വകുപ്പാണ് ഇവരുടെമേൽ ചുമത്തുക
ശബരിമലയിൽ ശരണം വിളിച്ചതിനു അയ്യപ്പന്മാർക്കെതിരെ കേസെടുത്തതിനു പിന്നാലെയാണ് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതിനു നടപടിയെടുക്കാനൊരുങ്ങുന്നത്.