തിരുവനന്തപുരം ; വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കര്‍ തന്നെയായിരുന്നു എന്ന് സാക്ഷി മൊഴികള്‍.
രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തവരും സ്ഥലത്തുണ്ടായിരുന്നവരുമായിരുന്ന അഞ്ച് പേരാണ് മൊഴി നൽകിയിരിക്കുന്നത്.അപകടം നടന്നതിനു സമീപത്തെ വീട്ടുകാരുടെയും,പിന്നിൽ വന്ന വാഹനത്തിലുണ്ടായിരുന്നവരുടെയും മൊഴികളാണ് പൊലീസ് രേഖപ്പെടുത്തിയത്.
രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയ കെഎസ്ആർടിസി ഡ്രൈവറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.അതേസമയം ബാലഭാസ്ക്കറിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘം അപകട സ്ഥലം സന്ദർശിച്ചു.