അയോദ്ധ്യ : സരയൂ തീരത്തെ കാവിയണിച്ച് വിഎച്ച്പി .രാമക്ഷേത്രനിർമാണം ഉടൻ വേണമെന്നാവശ്യപ്പെട്ട് വിഎച്ച്പി അയോദ്ധ്യയിൽ സംഘടിപ്പിച്ച മഹാറാലിയായ ധരംസഭയിൽ പങ്കെടുത്തത് ലക്ഷങ്ങൾ.സരയൂതീരത്ത് വിഎച്ച്പി വൻ ശക്തിപ്രകടനമാണ് നടത്തിയത്.
രാമക്ഷേത്രത്തിന്റെ കാര്യത്തിൽ മാത്രം – വൈകിയ നീതി നിഷേധിയ്ക്കപ്പെട്ട നീതിയായി സുപ്രീംകോടതിയ്ക്ക് തോന്നാത്തതെന്താണെന്ന് ധരംസഭയുടെ ഭാഗമായി നടന്ന ഹുംകാർ റാലിയിൽ ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവത് ചോദിച്ചു.സുപ്രീംകോടതി രാമക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട കേസ് അനിശ്ചിതകാലത്തേയ്ക്ക് വലിച്ചുനീട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിശ്വഹിന്ദു പരിഷദ് ദേശീയ വൈസ് പ്രസിഡന്റ് ചംപദ് റായിയാണ് ധരംസഭ ഉദ്ഘാടനം ചെയ്ത് .രാമക്ഷേത്രമെന്ന ആവശ്യം 1992 ഡിസംബർ 6 ഓടെ അവസാനിച്ചിട്ടില്ലെന്ന് ചംപദ് റായ് പറഞ്ഞു.1992നു ശേഷം ഏറ്റവും അധികം ആളുകളെ രാമജന്മഭൂമിയില് അണിനിരത്തിയാണ് ധർമ്മസഭ സംഘടിപ്പിച്ചത്.കനത്ത സുരക്ഷയിലാണ് അയോദ്ധ്യയും പരിസര പ്രദേശങ്ങളും.