പത്തനംതിട്ട : ശബരിമലയിലെ പോലിസ് അതിക്രമങ്ങളും, നിയന്ത്രണങ്ങളും ചോദ്യം ചെയ്തുള്ള വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം സര്‍ക്കാരും ദേവസ്വംബോര്‍ഡും സത്യവാങ്മൂലം നല്‍കിയിരുന്നു . പോലീസ് ശബരിമലയില്‍ പ്രകോപനം ഉണ്ടാക്കിയിട്ടില്ലെന്നും, യഥാര്‍ത്ഥ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലത്തില്‍ അറിയിച്ചു.സൗജന്യ അന്നദാനം. കുടിവെള്ളം, ടോയ് ലെറ്റ് സൗകര്യം ,താല്‍ക്കാലിക നടപ്പന്തല്‍ ,ഡോര്‍ മെട്രി ,താല്കാലിക ഷെഡുകള്‍ തുടങ്ങിയ വിപുലമായ സംവിധാനം ഒരുക്കിയെന്നാണ് ദേവസ്വംബോര്‍ഡിന്റെ വിശദീകരണം.
ഹര്‍ജിയില്‍ വിശദമായ വാദങ്ങള്‍ കോടതിയില്‍ നടക്കും. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വൈകിയതിലുള്ള അതൃപ്തി പ്രകടിപ്പിച്ചാണ് ദേവസ്വം ബഞ്ച് ഹര്‍ജി ഇന്നത്തേക്ക് മാറ്റിയത്. പോലീസ് ഉദ്യോഗസ്ഥർക്ക് വേണ്ടി ദേവസ്വം ഫണ്ട് ചിലവഴിക്കുന്നുവെന്നാരോപിച്ച് സമർപ്പിച്ച ഹർജിയിൽ സര്‍ക്കാരും ദേവസ്വംബോര്‍ഡും ഇന്ന് വിശദീകരണം നല്‍കും.