തിരുവനന്തപുരം : ലൈംഗിക ആരോപണ പരാതിയിൽ പി കെ ശശി എം എൽ എ യ്ക്ക് സസ്പെൻഷൻ. ശശിയെ ആറുമാസത്തേയ്ക്ക് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നാണ്
സസ്പെൻഷൻ.ഡിവൈഎഫ്ഐ അംഗം കൂടിയായ വനിത നേതാവാണ് ശശിക്കെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയത്.
എന്നാൽ പി.കെ.ശശി എംഎല്‍എ ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നും,ഫോണിലൂടെ മോശമായി പെരുമാറുക മാത്രമാണുണ്ടായതെന്നുമാണ് പാർട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ.മന്ത്രി എ.കെ.ബാലനും പി.കെ.ശ്രീമതി എംഎല്‍എയുമാണ് കമ്മീഷനിലെ അംഗങ്ങള്‍. അതേസമയം വിഭാഗീയതയാണ് ശശിക്കെതിരായ ആരോപണത്തിന് പിന്നിലെന്ന എ.കെ.ബാലന്റെ വാദം പി.കെ.ശ്രീമതി തള്ളി.
മാത്രമല്ല ശശിയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പാർട്ടി നേതൃത്വത്തിന് വി എസ് അച്യൂതാനന്ദൻ കത്തും നൽകിയിരുന്നു.ലൈംഗികാതിക്രമ പരാതി ഉയർന്നിട്ടും ശശി പാർട്ടിയുടെ നവോത്ഥാന സദസ്സുകളിൽ സജീവമായിരുന്നു.മാത്രമല്ല ജനമുന്നേറ്റ കാൽനട ജാഥ നയിച്ചതും ശശിയാണ്.ലൈംഗികാതിക്രമ കേസിൽ പ്രതിയായ വ്യക്തി ഇത്തരത്തിൽ ജാഥ നയിക്കുന്നതിനെതിരെ വ്യാപക ആക്ഷേപങ്ങളും ഉയർന്നിരുന്നു.