കൊച്ചി: കുട്ടികളുടെ സമഗ്രശാരീരിക വളര്‍ച്ച ഉറപ്പുവരുത്തുന്ന പോഷക സമൃദ്ധമായ ഉച്ചഭക്ഷണത്തെ ഇനി ഉച്ചക്കഞ്ഞിയെന്ന് വിളിക്കരുതെന്ന് വിദ്യാഭ്യസ വകുപ്പ്. ഉച്ചക്കഞ്ഞി ഒഴിവാക്കി പോഷക സമൃദ്ധമായ ഉച്ചഭക്ഷണം നല്‍കിത്തുടങ്ങി
വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഔദ്യോഗിക രേഖകളിലടക്കം ഉച്ചക്കഞ്ഞിയെന്നു പരാമര്‍ശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് വകുപ്പ് ഉത്തരവിറക്കിയത്.
സ്കൂളുകളിലെ ഉച്ചഭക്ഷണ ചുമതലയുള്ള അദ്ധ്യാപകരെ കഞ്ഞി ടീച്ചര്‍ എന്ന് സംബോധന ചെയ്യുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
1984ലാണ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോഷകമുറപ്പാക്കാനും കൊഴിഞ്ഞുപോക്ക് തടയാനും ലക്ഷ്യമിട്ട് ഉച്ചക്കഞ്ഞി ഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. തുടക്കത്തില്‍ കഞ്ഞിയും പയറുമായിരുന്നു കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. 2001 നവംബര്‍ മാസത്തിലെ കോടതി വിധിയോടെ ചോറും കറികളുമടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുകയായിരുന്നു.
നിലവില്‍ ഉച്ചഭക്ഷണത്തോടൊപ്പം ആഴ്ചയില്‍ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.