ഓഗസ്റ്റില്‍ ആരംഭിച്ച പൊതുമാപ്പ് രണ്ടാം തവണയാണ് നീട്ടുന്നത്.ഓഗസ്റ്റ് 1 മുതൽ ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ അവസാനം വരെയെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീട് ഒരുമാസത്തേക്ക് കൂടി നീട്ടുകയിരുന്നു.നീട്ടിയ കാലാവധി നവംബർ 30ന് അവസാനിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ദേശീയ ദിനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു മാസത്തേക്കു കൂടി ഇപ്പോള്‍ കാലാവധി നീട്ടിയിരിക്കുന്നത്. ഡിസംബര്‍ രണ്ട് മുതൽ 30 ദിവസങ്ങൾ കൂടി പൊതുമാപ്പിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാവും.പൊതുമാപ്പ് നീട്ടണമെന്ന് ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളുടെ എംബസികള്‍ യുഎഇയോട് ആഭ്യര്‍ത്ഥിച്ചിരുന്നു. ഇനിയും പൊതുമാപ്പിന് അപേക്ഷിക്കാത്തവർക്ക് സുവർണാവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും, ശിക്ഷ കൂടാതെ രാജ്യം വിടാനുള്ള അവസാന അവസരമാണ് പൊതുമാപ്പ്.പൊതുമാപ്പിനുള്ള അപേക്ഷ ലഭിച്ച് കഴിഞ്ഞാൽ രണ്ട് ദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി ആളുകൾക്ക് യു.എ.ഇയിൽ തുടരാനോ, രാജ്യം വിടാനോ ഉള്ള അനുമതി നൽകും.പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ ഔട്ട്പാസ് ലഭിച്ചവർ പത്ത് ദിവസത്തിനകം രാജ്യം വിടണം. പൊതുമാപ്പിന്റെ കാലാവധി അവസാനിക്കുന്നതോടെ നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു . നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനയിൽ പിടിക്കപ്പെട്ടാല്‍ വന്‍തുക പിഴ ഈടാക്കുന്നതിന് പുറമെ നാടുകടത്തും