കൊളംബൊ ; പ്രധാനമന്ത്രി എന്ന നിലയിൽ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്നും മഹിന്ദ രജപക്സെയ്ക്ക് വിലക്ക്.രണ്ട് തവണ സഭയിൽ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടയാൾ പ്രധാനമന്ത്രിയായി തുടരുന്നത് ചോദ്യം ചെയ്ത് 122 സഭാംഗങ്ങൾ സമർപ്പിച്ച ഹർജി പരിഗണിച്ച കോടതിയാണ്
വിലക്കേർപ്പെടുത്തിയത്.രജപക്സെയോടും,കാബിനറ്റ് മന്ത്രിമാരോടും ഡിസംബർ 12 ന് നേരിട്ട് ഹാജരാകാനും കോടതി നിർദേശിച്ചു.അതേ സമയം പ്രധാനമന്ത്രിയുടെ ഓഫീസ് ബജറ്റ് വെട്ടികുറയ്ക്കാനുള്ള പ്രമേയവും പാർലമെന്റ് പാസ്സാക്കി.
പാർലമെന്റിൽ വിശ്വാസം തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും രജപക്സെ രാജി വച്ചിട്ടില്ല.റനിൽ വിക്രമസിംഗയെ പുറത്താക്കി രജപ്കസെ ഭരണം ഏറ്റെടുത്തതുമുതൽ ശ്രീലങ്കയിൽ ഭരണ പ്രതിസന്ധി തുടരുകയാണ്