തിരുവനന്തപുരം : ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ബന്ധുവിനെ നിയമിച്ച സംഭവത്തിൽ മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
നിയമനം കാരണം കോർപ്പറേഷനു ഒരു രൂപ പോലും നഷ്ടമുണ്ടായിട്ടില്ല.നിയമനത്തിൽ ചട്ടലംഘനം നടന്നതായി കണ്ടെത്തിയിട്ടില്ല.ആദ്യം അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് വേണ്ട യോഗ്യതകൾ ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ അപേക്ഷ തന്ന് അഭിമുഖത്തിനു വരാതിരുന്ന അദീബ് ചുമതല ഏറ്റെടുക്കാൻ തയ്യാറായെന്നു മാത്രം.യു ഡി എഫിന്റെ കാലത്ത് അപേക്ഷ പോലും വാങ്ങാതെ നിയമനം നടത്തിയിട്ടുണ്ടെന്നും,അടിയന്തിര പ്രമേയം പരിഗണിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെറ്റിനു മുഖ്യമന്ത്രി കൂട്ടുനിൽക്കുകയാണെന്നും,തികഞ്ഞ ലാഘവത്തോടെയാണ് ആരോപണത്തെ കാണുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.