വാഷിംഗ്ടണ്‍: പരിശീലനപ്പറക്കലിനിടെ ജപ്പാന് തീരത്തിന് സമീപം യുഎസിന്റെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു. എഫ്-18 ഫൈറ്റര്‍ ജെറ്റും സി-130 ടാങ്കര്‍ വിമാനവും തമ്മിലാണ് കൂട്ടിയിടിച്ചത്. യുഎസ് പ്രതിരോധ വൃത്തങ്ങളാണ് അപകട വിവരം പുറത്ത് വിട്ടത്. അപകടത്തില്‍ ഏഴ് മറൈന്‍ ഉദ്യോഗസ്ഥരെ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. എഫ്-18 ഫൈറ്റര്‍ ജെറ്റില്‍ രണ്ട് പേരും സി-130 ടാങ്കറില്‍ അഞ്ച് പേരുമാണ് ഉണ്ടായിരുന്നത്.