തിരുവനന്തപുരം : പ്രാദേശിക ചട്ടം ലംഘിച്ച് തിരുവിതാകൂർ ദേവസ്വം ബോർഡ് സ്ഥിര നിയമനം നടത്തിയതായി കണ്ടെത്തൽ.കണ്ണൂർ,മലപ്പുറം സ്വദേശികളായ സിപിഎം പ്രവർത്തകരെ ബോർഡിലെ അസിസ്റ്റന്റ് എഞ്ചിനിയർമാരായി നിയമിച്ചെന്ന പരാതിയിൽ ഹൈക്കോടതി ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്.
1950 ലെ തിരുവിതാംകൂർ-കൊച്ചി ഹിന്ദു മതനിയമ പ്രകാരം നിയമനം ലഭിക്കേണ്ടിയിരുന്ന പഴയ തിരുവിതാംകൂർ പ്രദേശത്തെ താമസക്കാരെ തഴഞ്ഞാണ് സിപിഎം പ്രവർത്തകർക്കും,അനുഭാവികൾക്കുമായി നിയമനം നടത്തിയത്.അസിസ്റ്റന്റ് എഞ്ചിനീയറായി നിയമനം ലഭിച്ച ശ്രീപദ്,ജസീന എന്നിവർ കണ്ണൂർ സ്വദേശികളാണ്.ഓവർസിയറായി നിയമിതനായ അതുൽ എസ് അശോക് കണ്ണൂർ തലശ്ശേരി സ്വദേശിയാണ്.
ചട്ടം മറികടന്ന് നിയമനം ലഭിച്ചവർ സജീവ സി.പിഎം പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് നിയമനം ലഭിക്കാതിരുന്ന തിരുവനന്തപുരം സ്വദേശി ദേവസ്വം ഹൈക്കോടതി ഓഡിറ്റ് വിഭാഗത്തിന് പരാതി നല്കി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ നാല് പേര് ഒഴികെയുള്ളവര്‍ തിരുവതാംകൂര്‍, കൊച്ചി ദേശത്തുള്ളവരാണെന്ന് കണ്ടെത്തിയത്.