ന്യൂഡൽഹി ; രാജ്യത്തെ തദ്ദേശീയ ജനതയെ മതപരിവർത്തനം നടത്താനെത്തുന്ന വിദേശികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത്.നിക്കോബാര്‍ ദ്വിപുകളിലെ സെന്റിനല്‍ ഗോത്രവര്ഗ്ഗജനതയെ മതപരിവര്‍ത്തനം ചെയ്യാന്‍ പോയി വിദേശി മിഷനറി കൊല്ലപ്പെട്ട സാഹചര്യത്തില്‍ ആണ് ഈ ആവശ്യം.
തദ്ദേശീയ ജനതയുടെ സാംസ്ക്കാരിക സാഹചര്യങ്ങളെ പോലും ഇല്ലാതാകും വിധത്തിലാണ് വിദേശ വിസയിൽ ഇന്ത്യയിലെത്തി മതപരിവർത്തനം നടത്തുന്നവരുടെ പ്രവർത്തനങ്ങൾ.രാജ്യത്തെ ജനസംഖ്യാ വിഭജനത്തിൽ പോലും ഈ മതപരിവർത്തനങ്ങൾ മാറ്റം വരുത്തുന്നതും വിഎച്ച്പി ചൂണ്ടിക്കാട്ടുന്നു.
ചില സംസ്ഥാനങ്ങളിൽ പരിവർത്തനത്തിന്റെ തോത് കൂടുതലാണെന്നത് ജനസംഖ്യയിലെ മാറ്റങ്ങൾ വ്യക്തമാക്കുന്നുണ്ട്.ഇത്തരത്തിൽ തപരിവർത്തനം നടത്തുകയും ചെയ്യുന്ന വിദേശികളെ നിയന്ത്രിയ്ക്കണമെന്നും അവരുടെ ധനസ്രോതസ്സ് ഉള്‍പ്പെടെയുള്ളവ പരിശോധിയ്ക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.
ആന്‍ഡമാന്‍ നിക്കോബാര്‍ ഭാഗത്തെ ഗോത്രവര്ഗ്ഗജനതയെ സാംസ്കാരികാധിനിവേശം നടത്താതിരിയ്ക്കാന്‍ ഇന്ത്യയിലെ എല്ലാ ക്രിസ്ത്യന്‍ മിഷനറിക്കാര്ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും ആന്‍ഡമാന്‍ വിശ്വഹിന്ദുപരിഷത്ത് ഓര്‍ഗനൈസിംഗ് സെക്രട്ടറി പാര്‍ത്തോ മോണ്ടല്‍ ദേശീയ പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷനോട് ആവശ്യപ്പെട്ടു.