തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ തിരുവനന്തപുരം ലത്തീൻ അതിരൂപത . ഓഖി ദുരിതബാധിതർക്ക് സംസ്ഥാന സർക്കാർ 2000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപനം നടത്തിയെങ്കിലും, അത് പൂർണ്ണമായും ലഭിച്ചിട്ടില്ലെന്ന് അതിരൂപതാ ആർച്ച് ബിഷപ് എം സൂസപാക്യം പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ ദീർഘനാളായുള്ള ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ല. പ്രളയ ദിനങ്ങളിൽ കേരളത്തിന്റെ സേനയെന്ന് വിശേഷിപ്പിക്കപ്പെട്ടവർക്ക് അർഹമായ ആനുകൂല്യങ്ങളൊന്നും ലഭ്യമാക്കായില്ല. ജസ്റ്റിസ് നരേന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള ആശ്രിത നിയമനവും നടത്തിയില്ല
തീരദേശ വികസനം പൊതുവേദിയിൽ ചർച്ചയാക്കുന്നതിന്റെ ഭാഗമായി നാളെ ശംഖുമുഖത്ത് ലത്തീൻ കത്തോലിക്ക സമുദായ സംഗമം നടത്താനും തീരുമാനിച്ചിട്ടുണ്ട്.