അബുദാബിയുടെ നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന യു.എ.ഇയുടെ ചരിത്രം പറയുന്ന അൽ ഹൊസൻ കോട്ട വിനോദ സഞ്ചാര സാംസ്കാരിക വകുപ്പിന്റെ മേൽനോട്ടത്തിൽലാണ് നവീകരിച്ചിരിക്കുന്നത്.കോട്ടയുടെ ഉദ്ഘടാനം അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർവഹിച്ചു. മ്യൂസിയം, കലാകാരന്മാർക്കും സാംസ്കാരിക പ്രവർത്തകർക്കും ഒത്തുകൂടാനും പരിപാടികൾ അവതരിപ്പിക്കാനുമുള്ള വേദികൾ, പരമ്പരാഗത നിർമ്മിതികൾ, രാജ്യത്തിന്റെ ചരിത്രം കോറിയിട്ട നടവഴികളും ഇടനാഴികളുമെല്ലാം നവീകരിച്ച കോട്ടയെ വ്യത്യസ്തമാക്കുന്നു.പരമ്പരാഗത യു.എ.ഇ നെയ്ത്ത് രീതിയായ ‘അൽ സാധു’, ഈന്തപ്പനയോല മെടഞ്ഞ് വീടുകൾക്ക് മേൽക്കൂരതീർത്ത പരമ്പരാഗത രീതിയായ ‘ഖൂസ്’, ചിത്രത്തുന്നൽ ‘തല്ലി’ എന്നിവയെല്ലാം സന്ദർശകർക്കായി വിശദീകരിക്കും
. യു.എ.ഇയിയുടെ പരമ്പര്യത്തെ ആഴത്തിൽ അറിയാനുള്ള അവസരമൊരുക്കുകയാണ് ഇതിലൂടെ വിനോദസഞ്ചാരവകുപ്പ് ലക്ഷ്യമിടുന്നത്. ഫെഡറൽ നാഷണൽ കൗൺസിൽ വക്താവ് ഡോ: അമൽ അബ്ദുല്ല അൽ ഖുബൈസി, വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ഹസാ ബിൻ സായിദ് അൽ നഹ്യാൻ, ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ അഫയർ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.ഉദ്ഘാടനത്തിന്റെ ഭാഗമായി ഡിസംബർ ഏഴ് മുതൽ 15 വരെ കോട്ടയിൽ സംഗീത,സാംസ്കാരിക പരിപാടികൾ നടക്കും.പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്