ന്യൂഡൽഹി : അടുത്ത വർഷം മുതൽ രാജ്യത്ത് ഇറങ്ങുന്ന കാറുകളിൽ ചൈൽഡ് ലോക്ക് പാടില്ലെന്ന നിർദേശവുമായി കേന്ദ്ര സർക്കാർ.വനിതകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ ഈ സൗകര്യം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നിർദേശം.
വാഹനത്തിനുള്ളിൽ വച്ച് ആക്രമണങ്ങൾക്കിരയാകുന്ന സ്ത്രീകൾക്ക് പലപ്പോഴും ഈ ചൈൽഡ് ലോക്കുകൾ കാരണമാണ് രക്ഷപെടാൻ സാധിക്കാതിരുന്നത്.ഇതോടെ പിൻ വാതിൽ പൂട്ടാനുള്ള ഡ്രൈവറുടെ സംവിധാനം ഇല്ലാതാകും.
ചൈൽഡ് ലോക്ക് സംവിധാനം ഒഴിവാക്കിയ ലോക്ക് സംവിധാനം ഏർപ്പെടുത്തണമെന്നായിരുന്നു മുൻപ് സർക്കാർ വാഹനനിർമ്മാതാക്കളോട് ആവശ്യപ്പെട്ടിരുന്നത്.മാത്രമല്ല വാഹനങ്ങളുടെ ആവശ്യം കണക്കാക്കി ഡീലർഷിപ്പുകൾ വഴി ഈ ലോക്കുകൾ ഘടിപ്പിക്കാനുള്ള നിർദേശവും സർക്കാർ മുന്നോട്ട് വച്ചിരുന്നു.