കോട്ടയം : പിറവം പള്ളി സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഓർത്തഡോക്സ് സഭാ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.ഇതേ തുടർന്ന് ദേവലോകം കാത്തോലിക്കേറ്റ് അരമനയ്ക്കും,ഓർത്തഡോക്സ് പള്ളികൾക്കും പൊലീസ് സംരക്ഷണം ഏർപ്പെടുത്തി.
ടിയർ ഗ്യാസ്,ഫയറിംഗ് പെല്ലറ്റ് തുടങ്ങിയവയുമായാണ് പൊലീസ് സംഘം ദേവലോകത്ത് ക്യാമ്പ് ചെയ്യുന്നത്.പിറവം പള്ളി സംഭവത്തിന്റെ പശ്ചാത്തലത്തിൽ യാക്കോബായ വിശ്വാസികൾ മണർകാട് മർത്തമറിയം പള്ളിയിൽ നിന്ന് ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്ക് മാർച്ച് നടത്തിയത് പാതിവഴിയിൽ അവസാനിപ്പിച്ചെങ്കിലും സംഘർഷ സാധ്യത നിലനിൽക്കുന്നതായാണ് റിപ്പോർട്ട്.
പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയ്ക്കും സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.ആക്രമണ സാധ്യതയുള്ള പള്ളികളുടെ പട്ടിക തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് ശേഖരിച്ചിട്ടുണ്ട്.