ഭോപ്പാൽ : തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ മദ്ധ്യപ്രദേശ് കോൺഗ്രസിൽ കല്ലുകടി.കമൽ നാഥിനെ മുഖ്യമന്ത്രിയാക്കാനുള്ള പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ തീരുമാനത്തെ എതിർത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.ജ്യോതിരാദിത്യ സിന്ധ്യയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ടാണ് പ്രകടനം.
114 സീറ്റുകളാണ് മദ്ധ്യപ്രദേശിൽ കോൺഗ്രസ് നേടിയത്.കേവലഭൂരിപക്ഷം നേടാൻ 116 സീറ്റുകളാണ് വേണ്ടത്.രണ്ട് സീറ്റുകളിലാണ് ബി എസ് പി ജയിച്ചത്.
ബിഎസ്പി കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഒരു വിഭാഗം പ്രവർത്തകർ എതിർപ്പുമായി രംഗത്തെത്തിയത്.എന്നാൽ ഇന്ന് വൈകിട്ട് എ കെ ആന്റണിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗം മുഖ്യമന്ത്രിയായി കമൽനാഥിനെ തെരഞ്ഞെടുക്കുമെന്ന് ഉറപ്പാണ്.