ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ അടിത്തറ വർദ്ധിക്കുന്നു. ഇതിന് തെളിവാണ് അസമിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലം. ബിജെപി വലിയ നേട്ടമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വന്തമാക്കിയിരിക്കുന്നത്.
പഞ്ചായത്തിൽ 1794 സീറ്റ് ബിജെപി സ്വന്തമാക്കിയപ്പോൾ രണ്ടാം സ്ഥാനത്ത് 969 സീറ്റുകളുമായി കോൺഗ്രസാണുള്ളത്. അസം ഗണ പരിഷത് 350 ഉം എഐയുഡിഎഫ് 71 ഉം മറ്റുള്ളവർ 233 ഉം സീറ്റുകളിൽ വിജയിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നില:- ബിജെപി- 208, കോൺഗ്രസ്- 96, അസം ഗണ പരിഷത്-36, എഐയുഡിഎഫ്-9, മറ്റുള്ളവർ -19
ജില്ലാ പഞ്ചായത്ത് സീറ്റു നില:- ബിജെപി- 49, കോൺഗ്രസ്- 21, അസം ഗണ പരിഷത്-3, എഐയുഡിഎഫ്-7.
ആഞ്ചലിക്(ബ്ലോക്) പഞ്ചായത്ത്:- ബിജെപി- 164, കോൺഗ്രസ്- 86, അസം ഗണ പരിഷത്-29, എഐയുഡിഎഫ്-7, മറ്റുള്ളവർ -3 എന്നിങ്ങനെയാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.
രണ്ട് ഘട്ടങ്ങളിലായിട്ടാണ് അസമില്‍ തെരഞ്ഞെടുപ്പ് നടന്നത്. 80 ശതമാനം വോട്ടിംഗാണ് രേഖപ്പെടുത്തിയത്. ബിജെപി, കോണ്‍ഗ്രസ്, അസം ഗണപരിഷത്ത്, ബോഡോ ലാന്റ് പീപ്പിള്‍സ് ഫ്രണ്ട് എന്നിവര്‍ തമ്മിലാണ് ഇവിടെ പോരാട്ടം. മൊത്തം 78571 സ്ഥാനാര്‍ത്ഥികളാണ് ഇവിടെ മത്സരിച്ചത്. ആദ്യ ഘട്ടത്തില്‍ 16 ജില്ലകളിലും രണ്ടാം ഘട്ടത്തില്‍ 10 ജില്ലകളിലുമായാണ് തെരഞ്ഞെടുപ്പ് നടന്നത്.