ആലപ്പുഴ: വനിതാ മതിലിന്റെ ആലപ്പുഴയിലെ മുഖ്യരക്ഷാധികാരിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ നിയോഗിച്ചത് വിവാദത്തിൽ.വൈകിട്ട് മന്ത്രി തോമസ് ഐസകിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന സംഘാടക സമിതി യോഗത്തിലാണ് ചെന്നിത്തലയെ പരിപാടിയുടെ മുഖ്യരക്ഷാധികാരിയാക്കിയത്.
ഹരിപ്പാട് എംഎൽഎ എന്ന നിലയിലാണ് സ്ഥാനം നൽകിയതെന്നും ജില്ലാ കളക്ടർ വിശദീകരിച്ചു. അതേസമയം യോഗത്തിന് പോലും ക്ഷണിക്കാതെ രക്ഷാധികാരിയാക്കിയത് മര്യാദകേടാണെന്ന് ചെന്നിത്തല പ്രതികരിച്ചു. ജില്ലാ കളക്ടറെ അദ്ദേഹം പ്രതിഷേധം അറിയിച്ചു.
അതേസമയം, വനിതാ മതിലിനായി സർക്കാരിന്റെ പണം വിനിയോഗിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാമതിൽ എന്നത് സാമൂഹ്യസംഘടനകൾ ചേർന്ന് സംഘടിപ്പിക്കുന്ന മുന്നേറ്റമാണ്. സർക്കാർ ഈ ആശയത്തോടൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.