ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി കെ ചന്ദ്രശേഖര റാവു വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഇഎസ്എൽ നരസിംഹൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
ജ്യോതിഷിയുടെ നിർദ്ദേശ പ്രകാരം ഉച്ചയ്ക്ക് 1.25 ന് ആയിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ മാത്രമാണ് ഇന്ന് നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വിജ്ഞാപനം വന്നതിന് ശേഷം മാത്രമാകും മന്ത്രിമാരുടെ സത്യപ്രതിജ്ഞ.
കോൺഗ്രസിന്റെ മഹാസഖ്യത്തെ തകർത്തുകൊണ്ടാണ് തെലങ്കാനയിൽ ടിആർഎസ് വൻ വിജയം കൊയ്തത്. 119 അംഗ സഭയില്‍ 88 സീറ്റിലാണ് ടി.ആര്.എസ് വിജയിച്ചത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയാകുന്നത്. കഴിഞ്ഞ തവണത്തേക്കാൾ 25 സീറ്റാണ് ടിആർഎസ് അധികം നേടിയത്. കോൺഗ്രസുമായി സഖ്യം ഉണ്ടാക്കിയിട്ടും ടിഡിപി രണ്ട് സീറ്റിലേക്കൊതുങ്ങി.