തിരുവനന്തപുരം : ജി.എസ്.ടി ഏർപ്പെടുത്തിയതിനു ശേഷം സംസ്ഥാനത്ത് 15 ശതമാനം നികുതി വർദ്ധനവുണ്ടായെന്ന് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ പറഞ്ഞു. കേന്ദ്രം നൽകുന്ന കോമ്പൻസേഷൻ ഒഴിച്ചാണ് ഈ വർദ്ധനവ്. ഇതോടെ ജി.എസ്.ടി സംസ്ഥാനത്തിന് ദോഷകരമാണെന്ന ധനമന്ത്രിയുടെ വാദം പൊളിയുകയാണ്.
കഴിഞ്ഞ സാമ്പത്തിക വർഷം കോമ്പൻസേഷൻ ഉൾപ്പെടെ 38403.69 കോടിയാണ് നികുതി വരുമാനമായി സംസ്ഥാനത്തിന് ലഭിച്ചത്.ഈ വർഷം ഒക്ടോബർ വരെ കോമ്പൻസേഷൻ ഒഴികെ 22681.50 കോടി രൂപയും ലഭിച്ചിട്ടുണ്ട്.കോമ്പൻസേഷൻ ഇനത്തിൽ ലഭിക്കേണ്ട തുകയും കൃത്യമായി കേന്ദ്രം നൽകുന്നുണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു.
ജി.എസ്.ടിയെക്കുറിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങളായിരുന്നു ധനമന്ത്രി തോമസ് ഐസക്ക് ഇതുവരെ പറഞ്ഞിരുന്നത്. ജി.എസ്.ടി കേരളത്തിന് ഗുണകരമാകുമെന്ന് ഒരിക്കൽ പറഞ്ഞ അദ്ദേഹം ഇടയ്ക്ക് ഇത് മാറ്റിപ്പറഞ്ഞിരുന്നു. ജി.എസ്.ടി കേരളത്തെ ബാധിക്കുമെന്നായിരുന്നു പിന്നീട് അദ്ദേഹം പറഞ്ഞിരുന്നത്.