ന്യൂഡൽഹി : തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി തർക്കം.ഛത്തീസ്ഗഡ്,രാജ്സ്ഥാൻ,മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ഒരുമിച്ച് പ്രഖ്യാപിക്കാനാണ് തീരുമാനം.എന്നാൽ പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തിനെതിരായി പാർട്ടിയിൽ വിഭാഗീയത തുടരുകയാണ്.
ഛത്തീസ്ഗഡിൽ പിസിസി അദ്ധ്യക്ഷൻ ഭൂപേഷ് ബാഗെലിന്റെ വസതിയ്ക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി.മദ്ധ്യപ്രദേശിൽ ജ്യോതിരാദ്ദിത്യ സിന്ധ്യയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് അനുകൂലികൾ പ്രകടനം നടത്തി.കമൽനാഥിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് മുൻ പിസിസി അദ്ധ്യക്ഷൻ അരുൺ യാദവിന്റെ ആവശ്യം.
രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനം സച്ചിൻ പൈലറ്റിന് നൽകണമെന്നാവശ്യപ്പെട്ട് ഗുജ്ജർ വിഭാഗം തെരുവിലിറങ്ങി.ജയ്പൂർ-ആഗ്ര ഹൈവേ ഉപരോധിച്ചു.അതേ സമയം അശോക് ഗലോട്ടിനാണ് മുഖ്യമന്ത്രിയാകാനുള്ള സാധ്യത.എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് തന്നെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയെ കണ്ടതായും റിപ്പോർട്ടുകളുണ്ട്.