തിരുവനന്തപുരം : ഇരുപത്തിമൂന്നാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളിത്തിളക്കം. ഈ.മ.യൗവിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുള്ള രജത ചകോരം നേടി. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയക്ക് .
മലയാളത്തില്‍ നിന്ന് മത്സരരംഗത്തുള്ള രണ്ട് ചിത്രങ്ങളും പുരസ്കാരങ്ങള്‍ സ്വന്തമാക്കി. നവാഗത സംവിധായകനുള്ള രജത ചകോരം അനാമിക അക്സർ സ്വന്തമാക്കി. ടേക്കിംഗ് ദ ഹോർ ടു ഈറ്റ് ജിലേബി എന്ന ചിത്രത്തിനാണ് പുരസ്കാരം. ബിയാട്രിസ് സെയ്നർ സംവിധാനം ചെയ്ത ലാറ്റിനമേരിക്കൻ ചിത്രം ദ സൈലൻസിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
സിനിമാറ്റോഗ്രഫിക്കുള്ള പ്രത്യേക ജൂറി പരാമര്‍ശം സൗമ്യാനന്ദ സാഹിക്കാണ്. ടേക്കിംഗ് ദ ഹോർ ടു ഈറ്റ് ജിലേബി ആണ് ചിത്രം.