കൊച്ചി : ശബരിമലയിലെ നിയന്ത്രണങ്ങളിൽ അൽപ്പം കൂടി ഇളവ് വരുത്താമെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയുടെ റിപ്പോർട്ട്.
ഹൈക്കോടതി നിർദേശപ്രകാരം പൊലീസ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും ഇതേ തുടർന്ന് ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുകയും ചെയ്തതോടെയാണ് പുതിയ റിപ്പോർട്ട് സമർപ്പിച്ചത്.
നിയന്ത്രണങ്ങൾ പൂർണ്ണമായും മാറ്റരുതെന്ന തീരുമാനത്തിലാണ് പൊലീസ്.എന്നാൽ അനിഷ്ട സംഭവങ്ങളുണ്ടായാൽ നിയന്ത്രണങ്ങൾ പുനസ്ഥാപിക്കാവുന്നതാണെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു.
മകരവിളക്ക് സമയത്ത് കൂടുതൽ ശ്രദ്ധയുണ്ടാകണമെന്നും സമിതി സൂചിപ്പിക്കുന്നു. നിലയ്ക്കൽ,പമ്പ,സന്നിധാനം എന്നിവിടങ്ങളിലെ ജലവിതരണ,കുടിവെള്ളം,ആരോഗ്യ പരിചരണ സൗകര്യങ്ങളും സമിതി വിലയിരുത്തി.