ശബരിമല : തീർത്ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവ് പരിഹരിക്കാൻ ദേവസ്വം ബോർഡ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഗുരുസ്വാമിമാരുടെ യോഗം വിളിക്കുന്നു.ആദ്യഘട്ട യോഗം കോയമ്പത്തൂരിൽ നടക്കും.
ആന്ധ്രാപ്രദേശ്,തമിഴ്നാട്,കർണാടക,തെലങ്കാന എന്നിവിടങ്ങളിലെ ഗുരുസ്വാമിമാരെ നേരിൽ കാണാനാണ് തീരുമാനം.മാത്രമല്ല ശബരിമലയിൽ നിയന്ത്രണങ്ങൾ കുറച്ചതും,ഭക്തർ എത്തുന്നതും കാട്ടി വാർത്താ മാദ്ധ്യമങ്ങളിൽ പരസ്യം നൽകാനും തീരുമാനമായി.
ശബരിമലയിൽ ഹൈക്കോടതി ഇടപെട്ട് പൊലീസ് നിയന്ത്രണങ്ങൾ കുറച്ചതിനു പിന്നാലെയാണ് ദേവസ്വം ബോർഡ് പ്രചാരണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രോഷം വർദ്ധിക്കുന്നതിനു പിന്നാലെയാണിത്.
മാത്രമല്ല ശബരിമലയുടെ ഈ തീർത്ഥാടനകാലത്തെ വരുമാനത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 25 കോടിയുടെ കുറവുമുണ്ട്.കഴിഞ്ഞ വർഷം 342 കോടിയായിരുന്നു ശബരിമലയിൽ നിന്ന് ദേവസ്വം ബോർഡിനു കിട്ടിയ വരുമാനം.