പാലാ : പാലാ ലിസ്യൂ കാർമലൈറ്റ് കോൺവന്റിലെ സിസ്റ്റർ അമല (69) യെ തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതി മെഴുവാതട്ടുങ്കൽ സതീഷ് ബാബു കുറ്റക്കാരനാണെന്ന് കോടതി.ശിക്ഷ നാളെ വിധിക്കും.
പാലാ അഡീഷണൽ സെഷൻസ് കോടതിയാണ് സതീഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.2015 സെപ്റ്റംബർ 16 നാണ് അർദ്ധരാത്രിയിൽ സിസ്റ്റർ അമല മഠത്തിൽ കൊലചെയ്യപ്പെട്ടത്.മഠത്തിൽ അതിക്രമിച്ചു കയറിയ സതീഷ് കൈത്തൂമ്പ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായാണ് കേസ്.
കേസിൽ 65 സാക്ഷികളെ വിസ്തരിച്ചു.87 പ്രമാണങ്ങളും,24 തൊണ്ടി സാധനങ്ങളും കോടതിയിൽ ഹാജരാക്കി.
അതേ സമയം താൻ നിരപരാധിയാണെന്നും,താൻ ജയിലിൽ നിരാഹാരമിരിക്കുമെന്നും,ജഡ്ജിയും,പ്രോസിക്യൂട്ടറും ചേർന്ന് കളിച്ച കളിയാണെന്നും സതീഷ് പറഞ്ഞു.