ന്യൂഡൽഹി : മുത്വലാഖ് ബിൽ ലോക്സഭയിൽ പാസ്സായി.വോട്ടിനിട്ട ബില്ലിനെ അനുകൂലിച്ച് 245 പേർ വോട്ട് ചെയ്തു.11 പേർ ബില്ലിനെ എതിർത്തു.
മുസ്ലീം സ്ത്രീകളുടെ ജീവിതത്തിന് സുരക്ഷ നൽകാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന മുത്വലാഖ് ബിൽ അനാവശ്യമെന്ന് പറഞ്ഞാണ് സിപിഎം എതിർത്തത്.കോൺഗ്രസ്,എഐഡിഎംകെ അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു.എൻ കെ പ്രേമചന്ദ്രൻ എം പി കൊണ്ടുവന്ന പ്രമേയം ലോക്സഭ തള്ളി.
നേരത്തെ മുത്വലാഖ് ബില്‍ ലോക്സഭ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ ബില്‍ തടസ്സപ്പെട്ടതിനാല്‍ സര്‍ക്കാര്‍ മുത്വലാഖ് ശിക്ഷാര്‍ഹമാക്കി ഓർഡിനന്‍സ് പുറപ്പെടുവിക്കുകയായിരുന്നു.ഓർഡിനന്‍സിന് പകരമായുള്ള ബില്ലാണ് ഇപ്പോള്‍ വീണ്ടും ലോകസഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്.