ന്യൂഡൽഹി : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അപമാനിച്ച ഘാന സർവകലാശാലയ്ക്ക് തക്ക തിരിച്ചടി നൽകി ഇന്ത്യ.
സർവകലാശാലയിലെ 2,000 ത്തോളം വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന ഗാന്ധി സ്ക്കോളർഷിപ്പ് ഇന്ത്യ നിർത്തലാക്കി . ഇന്ത്യൻ രാഷ്ട്രപിതാവിനെ അപമാനിച്ചവർക്ക് അദ്ദേഹത്തിന്റെ പേരിലുള്ള സ്ക്കോളർഷിപ്പ് വാങ്ങാൻ യോഗ്യതയില്ലെന്നാണ് സ്ക്കോളർഷിപ്പ് നിർത്തിയതുമായി ബന്ധപ്പെട്ട് ഇന്ത്യ ഘാനയെ അറിയിച്ചത്.
ഘാന സര്‍വകലാശാല ക്യാമ്പസില്‍ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമ അടുത്തിടെയാണ് നീക്കം ചെയ്തത്.കറുത്ത വര്‍ഗക്കാരായ ആഫ്രിക്കക്കാരെ ഗാന്ധിജി അവഹേളിച്ചു എന്ന് കാട്ടിയാണ് വിദ്യാർത്ഥികളും,അദ്ധ്യാപകരും പ്രതിമ നീക്കണമെന്നാവശ്യപ്പെട്ടിരുന്നത്.ഇതിനായി 2016 ൽ തന്നെ സർവകലാശാലയിലെ പ്രൊഫർസർമാർ ചേർന്ന് ‘ ഗാന്ധി മസ്റ്റ് ഫാൾ മൂവ്മെന്റ് ‘ എന്ന പേരിൽ പ്രതിഷേധം ആരംഭിച്ചിരുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആഫ്രിക്കന്‍ സയന്‍സ് ഡയറക്ടര്‍ അകോസോ അഡോമോക്കോ ആംപോഫോ ആണ് പ്രതിഷേധങ്ങള്‍ നയിച്ചത്.ഇതോടെ 2016 ജൂണില്‍ ഇന്ത്യന്‍ പ്രസിഡന്റായിരുന്ന പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്ത പ്രതിമ നീക്കാന്‍ സര്‍വകലാശാല തീരുമാനിക്കുകയായിരുന്നു.
സർവകലാശാലയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കാണ് ഇന്ത്യ സ്ക്കോളർഷിപ്പ് നൽകിയിരുന്നത്.ഇത് നിർത്തിയ അറിയിപ്പ് ലഭിച്ചതോടെ ഒരുകൂട്ടം വിദ്യാർത്ഥികൾ സർവകലാശാലയ്ക്കെതിരെ രംഗത്തിറങ്ങിയിട്ടുണ്ട്.