ന്യൂഡൽഹി: മുത്വലാഖ് ബില്ലിനെ എതിർത്ത് സിപിഎം. ബില്ല് അനാവശ്യമാണെന്ന് സിപിഎം അംഗം മുഹമ്മദ് സലിം ലോക്സഭയിൽ വ്യക്തമാക്കി. ഒരു മതത്തെ മാത്രം തിരഞ്ഞുപിടിച്ചു നേരിടുന്ന രീതി ശരിയല്ലെന്നും പോളിറ്റ് ബ്യുറോ അംഗം കൂടിയായ മുഹമ്മദ് സലിം പറഞ്ഞു.
ശബരിമലയിൽ യുവതികളെ കൊണ്ടുവരാൻ കൈ മെയ് മറന്ന് വിയർപ്പൊഴുക്കുന്ന സിപിഎം മുത്വലാഖ് ബില്ലിൽ നവോത്ഥാനം മറന്നു. ചർച്ചയ്ക്ക് അവസരം നൽകാതെ ബില്ല് തള്ളിക്കളായണമെന്നായിരുന്നു ലോക്സഭയിൽ സിപിഎമ്മിന്റെ നിലപാട്. തീവ്ര ഇസ്ലാമിക് നിലപാടുള്ള അസദുദീൻ ഉവൈസിയേക്കാളും വികാരാധീനനയാണ് സിപിഎം അംഗം ബില്ലിനെതിരെ സഭയിൽ പ്രതികരിച്ചത്.
രാജ്യത്തെ ഒരു വിഭാഗത്തിന് മാത്രം നിയമം കൊണ്ടുവരരുതെന്നും എല്ലാവർക്കും പൊതുവായുള്ള നിയമ നിർമാണമ്മാണ് ആവശ്യമെന്നുമുള്ള സലീമിന്റെ പരാമർശം ബിജെപി ഏറ്റുപിടിച്ചു. സലിം ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ചതായിരിക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി തിരിച്ചടിച്ചു. ഒടുവിൽ സിപിഎമ്മിന് തിരിച്ചറിവുണ്ടായെന്നും സ്മൃതി ഇറാനി പരിഹസിച്ചു.