ന്യൂഡൽഹി : ഖാലിസ്ഥാൻ വിമോചന സേനയെ നിരോധിച്ച് കേന്ദ്രസർക്കാർ.യു എ പി എ നിയമപ്രകാരമാണ് നിരോധനം.
പഞ്ചാബിനെ വിഭജിക്കണമെന്നാവശ്യപ്പെട്ട് വിവിധ സ്ഥലങ്ങളിൽ നടന്ന ആക്രമണങ്ങൾ,സ്ഫോടനങ്ങൾ,മറ്റ് ഭീകര പ്രവർത്തനങ്ങൾ എന്നിവയിൽ പങ്കുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഖാലിസ്ഥാൻ വിമോചനസേനയേയും,അതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളെയും നിയമവിരുദ്ധ പട്ടികയിൽപ്പെടുത്തി നിരോധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സ്വതന്ത്ര ഖാലിസ്ഥാൻ സ്ഥാപിക്കാൻ ലക്ഷ്യമിട്ട് 1986 ൽ ആരംഭിച്ച സംഘടനയാണ് കെ എൽ എഫ്.പഞ്ചാബിൽ ഭീകര പ്രവർത്തനങ്ങൾ ശക്തമായിരുന്ന 1980-90 കളിൽ ഏറ്റവും കൂടുതൽ ഭീകരപ്രവർത്തനങ്ങൾ സംഘടന ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
മാത്രമല്ല ഭീകര പ്രവർത്തനങ്ങൾക്കായി യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നതായും കണ്ടെത്തി.