mainധരംശാല : കാർഷിക കടം എഴുതി തള്ളുന്ന കാര്യത്തിൽ കർഷകരെ കബളിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കൊള്ളയടിച്ച് ശീലമുള്ളവരാണ് രാജ്യത്തിന്റെ ചൗക്കിദാർ (കാവൽക്കാരൻ) നെ ഭയപ്പെടുന്നത്.അതുകൊണ്ടാണ് അവർ അസഭ്യം പറയുന്നതും.എന്നാൽ ഒരു കള്ളനെയും വെറുതെ വിടാൻ രാജ്യത്തിന്റെ ഈ ചൗക്കിദാർ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ സംഘടിപ്പിക്കുന്ന ജ്ഞാന്‍ അഭര് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.വൺ റാങ്ക് വൺ പെൻഷൻ വിഷയത്തിൽ രാജ്യത്തെ സൈനികരെ കോൺഗ്രസ് വിഡ്ഢികളാക്കുകയായിരുന്നുവെന്നും മോദി പറഞ്ഞു.
വെറും 500 കോടി മാത്രമാണ് കോണ്‍ഗ്രസ് ഇതിനായി വകയിരുത്തിയിരുന്നത്.എന്നാൽ ഫയല്‍ പരിശോധിച്ചപ്പോള്‍ ‘പന്ത്രണ്ടായിരം കോടി രൂപയാണ് ഈ പദ്ധതിയ്ക്ക് വേണ്ടിവരുന്നതെന്ന് ഞങ്ങള്‍ മനസ്സിലാക്കി. ഇത്രയും തുക കണ്ടെത്തുക അസാധ്യമായതിനാല്‍ സൈനികരെ വിളിച്ച് സംസാരിച്ചു. അവസാനം നാല് ഗഡുക്കളായി ഈ തുക അവര്‍ക്ക് നല്‍കാമെന്ന് അറിയിച്ചു.അവർ സന്തോഷത്തോടെ അത് സമ്മതിക്കുകയും ചെയ്തെന്ന് മോദി പറഞ്ഞു.