തിരുവനന്തപുരം: വർക്കല സിഎച്ച്എംഎം കോളേജ് ക്യാംപസിലെ ഭീകര സാന്നിധ്യത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. എഡിജിപി മനോജ് എബ്രഹാമിനായിരിക്കും അന്വേഷണ ചുമതലയെന്നും ഡിജിപി പറഞ്ഞു. തിരുവനന്തപുരത്ത് ജനം ടിവി വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന ഇന്റലിജൻസുകൾ അന്വേഷണവും ആരംഭിച്ചു.
വർക്കല സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയൽ കോളേജിൽ ഭീകര സംഘടനകളുടെ പതാക ഉയർത്തി വിദ്യാർത്ഥികളുടെ പ്രകടനം നടത്തിയ വാർത്ത ജനം ടിവിയാണ് പുറത്തുകൊണ്ടുവന്നത്.
കോളേജിലെ വിദ്യാർത്ഥികൾ അൽ ഖ്വായ്ദ പോലെയുള്ള ഭീകര വാദികളെ പോലെ വേഷം ധരിച്ചുകൊണ്ട് കോളേജിൽ എത്തിയത്. അൽ ഖ്വായ്ദയുടെ പതാകയും ഉയർത്തുന്നുണ്ട്. കേരളം ഇസ്ലാം ഭീകരവാദത്തിന് വളക്കൂറുള്ള മണ്ണായി മാറുകയാണെന്ന ജനം ടിവിയുടെ മുൻ വാർത്തകൾക്ക് കൂടുതൽ ശക്തിപകരുന്നതാണ് ഈ സംഭവ വികാസങ്ങൾ.
കോളേജിന് ഉള്ളിലേക്ക് കടന്നാൽ ശുചി മുറികളിൽ പോലും നിരോധിത സംഘടനകൾക്ക് അനുകൂലമായ വാക്കുകളും ബിൻ ലാദന്റെ ചിത്രവും പതിച്ചിട്ടുണ്ട്. സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടെങ്കിലും വിദ്യാർത്ഥികൾക്കെതിരെ കോളേജ് മാനേജ്മന്റ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.