ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ സിപിഎമ്മിന്റെ അഴിഞ്ഞാട്ടം. അക്രമാസക്തരായ സിപിഎമ്മുകാർ ക്ഷേത്ര മേൽശാന്തിയെ മർദ്ദിച്ചു. കല്ലിശ്ശേരി മഴുക്കീർമേൽ മഹാവിഷ്ണു ക്ഷേത്രം മേൽ ശാന്തി രാഹുലിനെയാണ് സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ച് അവശനാക്കിയത്.
ഇന്ന് വൈകുന്നേരത്തോടെ വീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് രാഹുലിന് മർദ്ദനമേറ്റത്. തിരുവൻവണ്ടൂരിൽ വച്ച് സിപിഎം പ്രകടനത്തിനിടെ യാതൊരു പ്രകോപനവുമില്ലാതെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. പരുക്കേറ്റ രാഹുലിനെ തിരുവല്ല ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതിനിടെ തിരുവൻവണ്ടൂരിൽ അയ്യപ്പ ഭക്തനെയും സിപിഎം പ്രവർത്തകർ കുത്തി വീഴ്ത്തി. തിരുവൻവണ്ടൂർ സ്വദേശി രതീഷിനെയാണ് സി പി എം പ്രവർത്തകർ കുത്തി വീഴ്ത്തിയത്. ഗുരുതരമായി പരുക്കേറ്റ രതീഷിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചു.
പോലീസ് നോക്കിനിൽക്കെയാണ് സിപിഎം പ്രവർത്തകർ അഴിഞ്ഞാടിയത്. ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാന്റെയും സിപിഎം ജില്ലാ സെക്രട്ടറി ആർ നാസറിന്റേയും സാന്നിധ്യത്തിലായിരുന്നു അക്രമം.