കഴിഞ്ഞ ഏഴ് മാസമായി ശമ്പളം മുടങ്ങിയ അബുദാബിയിലെ കമ്പനിയിലെ എഴുപതോളം മലയാളികൾ ഉൾപ്പെടുന്ന മുന്നൂറിലധികം തൊഴിലാളികൾ ദുരിതത്തിൽ
മാലിന്യ കൂമ്പാരത്തിന് അരികെ താമസം .കഴിക്കുന്നത് അഴുകിയ പച്ചക്കറികൾ കൊണ്ടുണ്ടാക്കുന്ന ഭക്ഷണം, സഹാ കഴിഞ്ഞ ഏഴ് മാസമായി ശമ്പളം മുടങ്ങിയ അബുദാബിയിലെ കമ്പനിയിലെ എഴുപതോളം മലയാളികൾ ഉൾപ്പെടുന്ന മുന്നൂറിലധികം തൊഴിലാളികളാണ് ദുരിതമനുഭവിക്കുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി മാലിന്യം നീക്കം ചെയ്യാത്തതിനാൽ ചാക്കിൽ കൂട്ടയിട്ട മാലിന്യത്തിന് അടുത്ത് താമസം.ജോർദാനി സഹോദരന്മാരും സ്വദേശിയുമടങ്ങുന്ന ഉടമകൾ മുങ്ങിയതിനെത്തുടർന്ന് കഴിഞ്ഞ ഏഴ് മാസമായി ശമ്പളം മുടങ്ങിയ അബുദാബിയിലെ കമ്പനിയിലെ എഴുപതോളം മലയാളികൾ ഉൾപ്പെടുന്ന മുന്നൂറിലധികം തൊഴിലാളികളുടെ അവസ്ഥയാണിത്.വ്യവസായ മേഖലയായ മുസഫ 40 ൽ അൽവസീത എമിറേറ്റ്സ് കാറ്ററിംഗ് കമ്പനിയിലെ തൊഴിലാളികളാണ് ദുരിതജീവിതം നയിക്കുന്നത്.ഏഴ് മാസത്തോളമായി ഇവർക്ക് ശമ്പളം ലഭിച്ചിട്ട്.
പലരുടെയും വിസ കാലാവധി കഴിഞ്ഞിട്ട് മൂന്ന് മുതൽ ആറ് മാസം വരെയായി. മൂന്ന് നേരത്തെ ഭക്ഷണത്തിനുള്ള വക തന്നെ ഇവർ ഏറെ കഷ്ടപ്പെട്ടാണ് സംഘടിപ്പിക്കുന്നത്. ദിവസവും രാത്രി വൈകി സമീപത്തുള്ള സൂപ്പർ മാർക്കറ്റൽ നിന്നും ഒഴിവാക്കുന്ന മോശം പച്ചക്കറികൾ ശേഖരിച്ച് കൊണ്ടുവന്നാണ് ഇവർ ഭക്ഷണം പാകം ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പല അസുഖങ്ങൾ ഉള്ള നിരവധിപ്പേരുണ്ട്. പ്രമേഹവും ഹൃദ്രോഗവും രക്തസമ്മർദ്ധവുമെല്ലാം ഉള്ളവർ. വിസ കാലാവധി പൂർത്തിയായതിനാൽ മെഡിക്കൽ ഇൻഷുറൻസ് ഇല്ലാതെ കഷ്ട്ടപ്പെടുകയാണ് ഇവരിൽ പലരും.വിസ കാലാവധി കഴിഞ്ഞ ഇവരിൽ ആർക്കും കൈയ്യിൽ നിന്നും പണം മുടക്കി രേഖകൾ ശരിയാക്കി നാട്ടിലേക്ക് പോക്ക് നടക്കില്ല.
കേസുമായി കോടതിയിൽ പോയവർക്ക് അടുത്ത വാദത്തിന് എത്താൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ട് കഴിയുന്നില്ല. ഉടമകൾ ഹാജരാവാത്തതിനാൽ കേസ് നീണ്ട് നീണ്ട് പോവുകയും ചെയ്യുന്നു. ഇന്ത്യൻ എംബസിയും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇടപെട്ട് സഹായങ്ങൾ ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടെയുള്ള ഇന്ത്യൻ തൊഴിലാളികൾ.