ന്യൂഡൽഹി: മുന്നാക്ക സാമ്പത്തിക സംവരണ ബില്ലിൽ മുഖ്യമന്ത്രിയെ തള്ളി സിപിഎം ദേശീയ നേതൃത്വം രംഗത്തെത്തി. കൂടിയാലോചനകളില്ലാതെ ബിൽ കൊണ്ടുവന്നത് രാഷ്ട്രീയ തന്ത്രമാണെന്നും ബിൽ പിൻവലിക്കണമെന്നും സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഇന്നലെ മുഖ്യമന്ത്രിയടക്കമുള്ള കേരളത്തിലെ സിപിഎം നേതാക്കൾ ബില്ലിനെ സ്വാഗതം ചെയ്തിരുന്നു.
മുന്നോക്ക സമുദായത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നല്കാന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.
എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായിരിക്കും സംവരണം. സര്‍ക്കാര്‍ ഉദ്യോഗങ്ങള്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് സംവരണം നല്‍കുക. ആകെ സംവരണം 50 ശതമാനത്തില്‍ നിന്നും 60 ശതമാനം ആക്കുന്നതിന് ഭരണഘടനാ ഭേദഗതി ചെയ്യാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
ഭരണഘടനയുടെ 15,16 വകുപ്പുകളിലാണ് ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നത്. ഇതോടെ ജനറല്‍ കാറ്റഗറിയില്‍ നില്‍ക്കുന്നവര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭ്യമാകും.