ന്യൂഡൽഹി: മുന്നാക്ക സാമ്പത്തിക സംവരണ ബിൽ ലോക് സഭ പാസാക്കി. 323 പേർ ബില്ലിനെ പിന്തുണച്ചപ്പോൾ മൂന്ന് പേർ എതിർത്തു. അണ്ണാ ഡിഎംകെ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കോൺഗ്രസും സിപിഎമ്മും അനുകൂലമായി വോട്ട് ചെയ്തു. മുസ്ലീം ലീഗ് എതിർത്തു. ബിൽ നാളെ രാജ്യസഭ പരിഗണിക്കും
മുന്നോക്ക സമുദായത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നല്കാന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.
എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായിരിക്കും സംവരണം. സര്‍ക്കാര്‍ ഉദ്യോഗങ്ങള്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് സംവരണം നല്‍കുക. ആകെ സംവരണം 50 ശതമാനത്തില്‍ നിന്നും 60 ശതമാനം ആക്കുന്നതിന് ഭരണഘടനാ ഭേദഗതി ചെയ്യാനായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം.
ഇതോടെ ജനറല്‍ കാറ്റഗറിയില്‍ നില്‍ക്കുന്നവര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭ്യമാകും.