ന്യൂഡൽഹി: തെരഞ്ഞെടുപ്പ് മുന്നൊരുക്കമായി ബിജെപി ദേശീയ കൗൺസിൽ യോഗം ഡൽഹിയിൽ ആരംഭിച്ചു. അഴിമതിക്കെതിരായ പോരാട്ടം നരേന്ദ്ര മോദി ശക്തമാക്കിയെന്നും, അഴിമതി രഹിത ഭരണം കാഴ്ചവെക്കാനായെന്നും ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പറഞ്ഞു. വോട്ടിന് വേണ്ടി രാജ്യസുരക്ഷയിൽ വീട്ടുവീഴ്ചയില്ല. രാമക്ഷേത്രം ഉടൻ നിർമ്മിക്കണം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളവും ബിജെപിക്കൊപ്പം നിലയുറപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ല. എന്‍ഡിഎ സര്‍ക്കാര്‍ തന്നെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കും. അയോധ്യയില്‍ എവിടെയാണോ ക്ഷേത്രം ഉണ്ടായിരുന്നത് അവിടെത്തന്നെയാകും പുതിയ ക്ഷേത്രവും.
കോണ്‍ഗ്രസാണ് രാമക്ഷേത്രത്തിന്റെ നിര്‍മാണത്തിന് തടസ്സം നില്‍ക്കുന്നത്. കോടതിയില്‍ കേസ് നടത്തി രാമക്ഷേത്രനിര്‍മാണം നീട്ടിക്കൊണ്ടുപോകുന്നത് കോണ്‍ഗ്രസാണ്. കോടതിയിലെ കേസ് വേഗത്തില്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസ് സമ്മതിക്കുന്നില്ല.
2019-ലും മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരും. മോദിയുടെ വികസനപദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരണം. മുന്നോക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഉറപ്പാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഏറെക്കാലമായി ഇന്ത്യന്‍ ജനതയുടെ ആവശ്യമായിരുന്നു.
ചെറുകിട വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും ജിഎസ്ടി രജിസ്ട്രേഷന് വ്യവസ്ഥകള്‍ ഉദാരമാക്കിയ മോദി സര്‍ക്കാരിന്റെ നടപടികള്‍ അഭിനന്ദനാര്‍ഹമാണ്. ഇത് ചെറുകിടവ്യവസായങ്ങള്‍ വളരാന്‍ സഹായകമാകും. രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യവികസനത്തിന് ഉതകുന്ന രണ്ട് പ്രധാനതീരുമാനങ്ങള്‍ എടുത്തതിന് ഞാന്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നു.
പൊതു തെരഞ്ഞെടുപ്പിന് ശേഷം കേരളവും ബിജെപിക്ക് ഒപ്പമാകുമെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം, ശബരിമല പ്രക്ഷോഭത്തിലെ ബലിദാനികളെ ബിജെപി ദേശീയ കൗൺസിലിൽ അനുസ്മരിച്ചു. ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് അനുശോചന പ്രമേയം അവതരിപ്പിച്ചു.