കൊച്ചി : ഒരായുസ്സ് മുഴുവൻ പറയാനുള്ള നന്ദിയുണ്ടായിരുന്നു രോഷ്നിയുടെ കണ്ണുകളിൽ, എല്ലാം നഷ്ടപ്പെട്ട തന്നെയും,അമ്മയേയും ചേർത്ത് പിടിച്ചതിന്.
എറണാകുളം സ്വദേശി തൗണ്ടയിൽ ജെസി ജോസഫിന്റെ മകൾ രോഷ്നി ഏലൂർ ക്രിസ്തുരാജ പള്ളിയിൽ വച്ച് ബിജുവിന്റെ മണവാട്ടിയാകുമ്പോൾ രക്ഷിതാക്കളുടെ സ്ഥാനത്ത് ഉണ്ടായിരുന്നത് സേവാഭാരതി പ്രവർത്തകർ.
2015 ലാണ് എറാണാകുളം സ്വദേശികളായ ജെസി ജോസഫിന്റെയും,രോഷ്നിയുടെയും ചുമതല സേവാഭാരതി ഏറ്റെടുത്തത്.രാമവർമ്മ ക്ലബ്പ്രസിഡന്റ് പ്രവീൺ മേനോനും,പത്നി ഉഷയുമാണ് ഇരുവരുടെയും ജീവിതത്തെ പറ്റി സേവാഭാരതി പ്രവർത്തകരെ അറിയിച്ചത്.പിന്നീട് സേവാഭാരതിയുടെ തണലിലായിരുന്നു ഇവരുടെ ജീവിതം.ഇപ്പോൾ രോഷ്നിയെ ബിജുവിന്റെ കരങ്ങളിൽ ഏൽപ്പിച്ച് സേവാഭാരതി തങ്ങളുടെ കടമ നിർവ്വഹിച്ചപ്പോൾ പറയാൻ വാക്കുകൾ ഉണ്ടായിരുന്നില്ല ആ അമ്മയ്ക്കും,മകൾക്കും.