ശബരിമല : മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു.അൽപ്പ സമയത്തിനുള്ളിൽ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തും.ദേവസ്വം ബോര്‍ഡ് അധികൃതര്‍ വാദ്യമേളങ്ങളുടേയും തീവെട്ടിയുടേയും അകമ്പടിയോടെ ഘോഷയാത്രയെ സ്വീകരിച്ച് ആനയിക്കും.
6.30നാണ് തിരുവാഭരണം ചാര്‍ത്തി ദീപാരാധന. തുടര്‍ന്നാണ് മകരജ്യോതി ദര്‍ശനം. വൈകിട്ട് 7.25നാണ് മകര സംക്രമ പൂജ.വൈകിട്ട് 6.30ന് ദീപാരാധന കഴിയും വരെ തീര്‍ത്ഥാടകരെ പതിനെട്ടാംപടി കയറാന്‍ അനുവദിക്കില്ല.
മകരജ്യോതിയോടനുബന്ധിച്ച് പമ്പയിലും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് ശബരിമലയില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷക്കുമായി പമ്പയില്‍ മാത്രം 1600 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പമ്പയില്‍ ആഴം കൂടിയ ഇടങ്ങളില്‍ സ്നാനം നടത്തുന്നതിന് ഭക്തര്‍ക്ക് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.
മകരജ്യോതി കാണാൻ എട്ടിടങ്ങളിലാണ് കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്.