ന്യൂഡൽഹി : ഇന്ത്യൻ സിനിമയുടെ ദേശീയ മ്യൂസിയം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറി ദ സർജിക്കൽ സ്ട്രൈക്കിലെ ഹിറ്റായ ചോദ്യം ചോദിച്ചത് സദസ്സിന് ആവേശമായി. സദസ്സിൽ കയ്യടികൾ ഉയർന്നു. ഹൈ സർ എന്ന് പ്രധാനമന്ത്രിക്ക് മറുപറ്റിയും ലഭിച്ചു.
സർജിക്കൽ സ്ട്രൈക്കിനു പുറപ്പെടുന്നതിനു മുൻപ് പട്ടാളക്കാരോട് ടീം ക്യാപ്ടൻ മേജർ വിഹാൻ ഷെർഗിൽ ഹൗ ഈസ് ദ ജോഷ് എന്ന് ചോദിക്കുന്നുണ്ട്. സൈനികർ ഹൈ സർ എന്ന് ഉറക്കെ പറയുന്നുമുണ്ട്. ഇതാണ് പ്രധാനമന്ത്രി പ്രസംഗത്തിനിടെ ചോദിച്ചത്.
സോഫ്റ്റ് പവർ നയതന്ത്രത്തിൽ ഇന്ത്യയെ വലിയ ശക്തിയാക്കിയതിനു പിന്നിൽ ഇന്ത്യൻ സിനിമക്ക് പ്രധാനമായ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിനിമ വ്യവസായത്തിന്റെ വികസനത്തിന് സർക്കാർ പ്രതിജ്ഞാ ബദ്ധമാണ്. പൈറസി തടയുന്നതിനായി 1952 ലെ സിനിമാട്ടോഗ്രാഫ് ആക്ടിൽ ഭേദഗതി വരുത്താനുള്ള ശ്രമത്തിലാണ് സർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#WATCH: PM Modi asks "How's the josh?" at the inauguration of National Museum of Indian Cinema in Mumbai. pic.twitter.com/KgcqJoKtYp
— ANI (@ANI) January 19, 2019
ഇന്ത്യയുടെ സമ്പന്നമായ സിനിമാറ്റിക് ചരിത്രം പ്രദര്‍ശിപ്പിക്കുന്നതിനും ഇന്ത്യയുടെ സാമൂഹിക-സാംസ്കാരിക ചരിത്രം സിനിമയുടെ പരിണാമത്തിലൂടെ വെളിവാക്കപ്പെടുന്നതു കാണിക്കാനുമാണ് മ്യൂസിയം രൂപകല്പന ചെയ്തിട്ടുള്ളത്. ദൃശ്യങ്ങള്‍, ഗ്രാഫിക്സ്, ഫിലിം ക്ലിപ്പിങ്ങുകള്‍, കരകൗശല വസ്തുക്കള്‍, പരസ്യ വസ്തുക്കള്‍, സംവേദനാത്മക പ്രദര്‍ശക വസ്തുക്കള്‍ തുടങ്ങിയവയുടെ സഹായത്തോടെ ഇന്ത്യന്‍ സിനിമയുടെ നൂറ്റാണ്ടിലേറെ നീളുന്ന ചരിത്രം ഒരു കഥ പറയുന്ന രീതിയില്‍ അവതരിപ്പിക്കുംവിധമാണ് മ്യൂസിയം ഒരുക്കുക.
ദക്ഷിണ മുംബൈയിലെ ഫിലിംസ് ഡിവിഷന് കോംപ്ലക്സിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ചരിത്രപ്രാധാന്യമുള്ള ഗുല്‍ഷന്‍ മഹല്‍, ന്യൂ മ്യൂസിയം ബില്‍ഡിങ് എന്നിവയില്‍ രണ്ട് കെട്ടിടങ്ങളിലാണ് ഇത് വ്യാപിച്ചിരിക്കുന്നത്.
പുതിയ മ്യൂസിയം കെട്ടിടം നാലു നിലകളോടുകൂടിയതാണ്. ഒന്നാം നിലയില്‍ ഗാന്ധിയും സിനിമയും, രണ്ടാം നിലയില്‍ കുട്ടികളുടെ ചലച്ചിത്ര സ്റ്റുഡിയോ, മൂന്നാം നിലയില്‍ സാങ്കേതിക വിദ്യ, സര്‍ഗാത്മകത, ഇന്ത്യന്‍ സിനിമ, നാലാം നിലയില്‍ ഇന്ത്യയില്‍ ഉടനീളമുള്ള സിനിമ എന്ന രീതിയിലാണു സജ്ജീകരിക്കപ്പെട്ടിട്ടുള്ളത്. മികച്ച ഡിജിറ്റല്‍ സിനിമാ പ്രൊജക്റ്ററുകളും 7.1 സൗണ്ട് സൗണ്ട് സംവിധാനവുമുള്ള രണ്ട് ഓഡിറ്റോറിയങ്ങളും ഉണ്ടായിരിക്കും.