ലക്നൗ : പ്രയാഗ് രാജിന്റെ മണ്ണിലാണ് ഇക്കുറി ഉത്തർപ്രദേശിന്റെ മന്ത്രിസഭ സമ്മേളനം.കുംഭമേള നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം.ഇ മാസം 29 നോ,അടുത്തമാസം 4 നോ മീറ്റിംഗ് നടത്താനാണ് തീരുമാനം.
സംഗമതീരത്ത് നടത്തുന്ന മീറ്റിംഗിൽ പങ്കെടുത്ത ശേഷം മന്ത്രിമാരും ഗംഗാസ്നാനം നിർവ്വഹിയ്ക്കും.ക്യാബിനറ്റിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കുമെന്നാണ് സൂചന.പ്രയാഗ് രാജിൽ പ്രത്യേകമായി സജ്ജീകരിച്ച ഇടത്തായിരിക്കും ക്യാബിനറ്റ് ചേരുക.
കുംഭമേളയുടെ പ്രാധാന്യം പുറം ലോകത്തെ അറിയിക്കുക മാത്രമല്ല വിശ്വാസികൾക്കൊപ്പമാണ് യോഗി സർക്കാർ എന്ന് ജനങ്ങളെ അറിയിക്കാനും ഇതിലൂടെ സാധിക്കും.
രണ്ട് കോടി പേരെയാണ് കുംഭമേളയിൽ പ്രതീക്ഷിക്കുന്നത്.മേളയുമായി ബന്ധപ്പെട്ട് സർക്കാർ നടപ്പിലാക്കിയത് വൻ സജ്ജീകരണങ്ങളാണ്.
പ്രയാഗ്രാജ് എന്നു പേരുമാറ്റിയ അലഹബാദിൽ, ഗംഗയും യമുനയും പുരാണപ്രസിദ്ധമായ സരസ്വതിയും ഒന്നാകുന്ന പവിത്രസംഗമസ്ഥാനത്തു സ്നാനത്തിനെത്തുന്നവരിൽ സാധാരണക്കാരും സന്ന്യാസിമാരും രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖരും ഉണ്ടാകും.