ന്യൂഡൽഹി : പിഎൻബി തട്ടിപ്പ് കേസിൽ പ്രതിയായതിനെ തുടർന്ന് രാജ്യം വിട്ട മെഹുൽ ചോക്സി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു.ആന്റിഗ്വയിലുള്ള ചോക്സി പാസ്പോർട്ട് ഇന്ത്യൻ ഹൈക്കമ്മീഷന് കൈമാറി.
മെഹുൽ ചോക്സിയെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.കോടികളുടെ പി.എന്‍.ബി തട്ടിപ്പ് കേസില്‍ ഇന്ത്യ തേടുന്ന പ്രതിയാണ് ചോക്സി.അന്വേഷണ ഏജന്‍സി തിരയുന്ന വജ്ര വ്യാപാരി നീരവ് മോദിയുടെ അമ്മാവനാണ് മെഹുല്‍ ചോക്സി. 13,000 കോടി രൂപയുടെ പിഎന്‍ബി തട്ടിപ്പ് കേസിലെ പ്രതികളാണ് നീരവ് മോദിയും മെഹുല്‍ ചോക്സിയും. സിബിഐയും എന്‍ഫോഴ്സ്മെന്റും കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇരുവരും രാജ്യംവിട്ടിരുന്നു.
മെഹുല്‍ ചോക്സിയുടെ 13 കോടിയിലേറെ മൂല്യം കണക്കാക്കുന്ന തായ്ലന്ഡിലെ ഫാക്ടറി കണ്ടുകെട്ടാന്‍ നീക്കം തുടങ്ങിയതായി എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.ജനുവരിയിൽ ആന്റിഗ്വായ് പൗരത്വം നേടിയ ചോക്സിയോട് ഇരട്ട പൗരത്വം അംഗീകരിക്കാൻ കഴിയില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു