കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വാര്‍ഡാക് പ്രവിശ്യയിലെ സൈനിക താവളത്തില്‍ കാര്‍ ബോംബ് സ്ഫോടനത്തെത്തുടര്‍ന്ന് 12 പേര് മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാന്റെ പ്രത്യേക സായുധ സേന തമ്പടിച്ചിരുന്ന തലസ്ഥാന നഗരമായ ഷാഹര്‍ മൈദാനില്‍ ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. ഏറ്റുമുട്ടലില്‍ 3 അക്രമികള്‍ കൊല്ലപ്പെട്ടു.
മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഗവര്‍ണര്‍ അറിയിച്ചു.
സംഭവത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തു.