ഖരഗ്പൂർ : രണ്ടര ബില്യൺ വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ ജീവന്റെ തുടിപ്പ് ഉണ്ടായിരുന്നെന്ന് കണ്ടെത്തൽ . ഖരഗ്പൂർ ഐഐടി ഗവേഷണവിഭാഗത്തിന്റെ പഠനത്തിലാണ് വിവരങ്ങൾ കണ്ടെത്തിയതെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഭൗമാന്തരീക്ഷത്തിൽ ഓക്സിജൻ എത്തി ജീവൻ ഉദ്ഭവിച്ചപ്പോൾ തന്നെ ഇന്ത്യയിലും ജീവനുണ്ടായി എന്നാണ് പഠനം പറയുന്നത്.
ഡെക്കാനിലാണ് സൂഷ്മകോശ ജീവികളുടെ സാന്നിദ്ധ്യം ഉണ്ടായത്. നാലു വർഷം നീണ്ട പഠനത്തിലാണ് സ്ഥിരീകണം. പഠന റിപ്പോർട്ട് പ്രശസ്ത ശാസ്ത്ര പ്രസിദ്ധീകരണമായ നേച്ചറിൽ പ്രസിദ്ധീകരിച്ചു. ഐ.ഐ.ടിയിലെ ബയോ ടെക്നോളജി അദ്ധ്യാപകനായ പിനാകി സറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.മണ്ണിൽ നിന്ന് മൂന്നുകിലോമീറ്റർ ആഴത്തിലാണ് സാന്നിദ്ധ്യമെന്നും ഗവേഷകർ അവകാശപ്പെടുന്നു.
രാജ്യത്തെ എറ്റവും പഴക്കം ചെന്ന ശിലകളുള്ള ഡെക്കാനിലാണ് ജീവന്റെ ആരംഭം ഉണ്ടായത്. 1964 ൽ മഹാരാഷ്ട്രയിലെ കൊയ്നയിൽ നടന്ന ഭൂകമ്പത്തെപ്പറ്റിയുള്ള പഠനത്തിനൊപ്പമാണ് സർക്കാരിന്റെ നിർദ്ദേശ പ്രകാരം ഈ പഠനവും നടന്നത്. പഴക്കമുള്ള ഇഗ്നിയസ് ശിലകളിലായിരുന്നു പരിശോധന. ഒടുവിൽ സൂഷ്മജീവികളുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുകയായിരുന്നു.
നേച്ചറിൽ വന്ന പ്രബന്ധം ..
https://www.nature.com/articles/s41598-018-35940-0#Sec2